മേഘമേലാപ്പായ്കറുത്തു നിൽക്കുന്നിതാ
ദുഃഖഭാരം ഉറഞ്ഞൊഴുകിടും കണ്ണീ
രൊട്ടിപ്പിടിച്ച കപോലങ്കനത്തു പോയ്
പച്ചപ്പുനീളെപ്പടർന്നതാം പുൽമേടു
രക്തം കുടിച്ചു ചുവന്നതാം സന്ധ്യയിൽ
പ്രിയൻ്റെ ചെന്നിണത്താലെൻ്റെ നെറ്റിയിൽ
സീമന്തരേഖ പടർന്നു പോയോർമ്മയിൽ
തോലുറയൂരിയെറിഞ്ഞ മരംപറ്റി അഗ്നിപറന്നെത്തി ജീവനെടുത്തു പോയ്
കാലിൽ കുഴഞ്ഞു വീഴുമ്പോഴവൻ തന്ന
കന്നി ഫലം തുടിച്ചെന്നിൽ ഭയാകുലം
No comments:
Post a Comment