Tuesday, 7 October 2025

പെയ്തൊഴിയാതെ

ഓർമ്മകൾ പെയ്തൊഴിയാതെ മനസ്സതിൽ
മേഘമേലാപ്പായ്കറുത്തു നിൽക്കുന്നിതാ
ദുഃഖഭാരം ഉറഞ്ഞൊഴുകിടും കണ്ണീ
രൊട്ടിപ്പിടിച്ച കപോലങ്കനത്തു പോയ്

പച്ചപ്പുനീളെപ്പടർന്നതാം പുൽമേടു
രക്തം കുടിച്ചു ചുവന്നതാം സന്ധ്യയിൽ
പ്രിയൻ്റെ ചെന്നിണത്താലെൻ്റെ നെറ്റിയിൽ 
സീമന്തരേഖ പടർന്നു പോയോർമ്മയിൽ

തോലുറയൂരിയെറിഞ്ഞ മരംപറ്റി അഗ്നിപറന്നെത്തി ജീവനെടുത്തു പോയ്
കാലിൽ കുഴഞ്ഞു വീഴുമ്പോഴവൻ തന്ന
കന്നി ഫലം തുടിച്ചെന്നിൽ ഭയാകുലം

No comments:

Post a Comment