മാഞ്ഞുപോകുന്നതാം കാനനസീമകൾ മായാത്തയോർമ്മപ്പെരുക്കങ്ങളാകവേ മഞ്ഞവെയിൽ വന്നു പായ വിരിച്ചത് മാതംഗസഞ്ചയ സഞ്ചാരവീഥിയിൽ പാംസുസ്നാനംചെയ്തു മേളിച്ച മേടുകൾ പാടേ മറഞ്ഞ,തു തേയിലത്തോട്ടമായ് പണ്ടു ജലക്രീഡ ചെയ്തു രമിച്ചതാം പൂഞ്ചോല പൂന്തോട്ട മദ്ധ്യേ മറഞ്ഞുപോയ് കൂടെക്കളിച്ചു മദിച്ചു തിമർത്തവൾ
കാരപ്പുഴ നീന്തിയെങ്ങോ മറഞ്ഞുപോയ് കാട്ടിൽ കലഹിച്ചു കൊമ്പു കൊരുത്തവൻ കൊമ്പൊടിഞ്ഞൊറ്റക്കൊമ്പനായ് മണ്ടിയോ!
തോട്ടത്തിലെത്തി വിളകൾ തിന്നുന്നാകിൽതോട്ട വിഴുങ്ങി മരിക്കെന്നതേ വരൂ.
തോട്ടിലിറങ്ങി ജലസമാധിസ്ഥനായ്
തോറ്റു മടങ്ങിയോൻ സഹ്യപുത്രൻ ഇവൻ
No comments:
Post a Comment