Wednesday, 22 May 2024

അകത്തളങ്ങളിലെ അലങ്കാരവൃക്ഷങ്ങൾ .

അകത്തളങ്ങളിലെ അലങ്കാര വൃക്ഷങ്ങൾ


എന്തെൻ്റെ മാനസം തേങ്ങുവതിങ്ങനെ
ചിന്തയ്ക്കു പോലും ചിറകു കരിഞ്ഞുവോ
മോഹങ്ങളെല്ലാം പതംഗങ്ങൾ പോലവേ
പാറിയകന്നു പോകുന്നു അടുക്കുമ്പോൾ

'കല്ലിനുമുണ്ടൊരു കഥ പറയാൻ' എന്ന
പാഠം പഠിച്ചതോർക്കുന്നു ഞാനിന്നുമേ 
ഇല്ല, കഥകളൊന്നും ചൊല്ലുവാനില്ല, എന്നെ ക്കുറിച്ചെന്നുമാത്രമാണോർക്കുവാൻ 

 ആരോടുമില്ല പരിഭവം, ഞാനിത്
 താനേ വരിച്ചതാണാരും പിണങ്ങേണ്ട.
'ആറ്റുനോറ്റുണ്ടായ പെൺകുരുന്നാണവൾ ,' തോറ്റു പോകേണ്ട തിരിച്ചു വിളിച്ചവർ

എങ്കിലും എന്നിലെ പെണ്ണിന്നഭിമാന
മിന്നിനി കൈവിടേണ്ടെന്നു ചൊല്ലീ മനം.
പെണ്ണു തോൽക്കേണ്ട, അകത്തളം തന്നില -ലങ്കാരവൃക്ഷങ്ങളാകേണ്ടവരല്ല, നിശ്ചയം.


18.1.24

No comments:

Post a Comment