Friday, 22 August 2025

നിലാവ്

വെള്ളിമണലിൽ തൂവെളിച്ചം തൂകി നിന്നു പൗർണ്ണമി
താരകങ്ങൾ കണ്ണു ചിമ്മി കാത്തിരിക്കും വേളയിൽ
വാനിടത്തിൽ വാർമതി തൻ വസന തണ്ഡുലമെന്ന പോൽ
വെള്ളമേഘത്തുണ്ടു മന്ദം ഇളകി നീങ്ങുകയാണിദം

നീന്തിടുന്ന നിലാവിനൊപ്പം ഹംസ ചാരുതയോടു നീ
തേടിയെത്തിയതാരെയെന്നുടെയന്തരംഗ മറിഞ്ഞിതോ

കെട്ടഴിഞ്ഞ നിൻ കേശഭാരമതിൽ പതിഞ്ഞ നിലാവല
സർപ്പഭംഗി കലർത്തി നിന്നു, അനുരാഗ ലോലനായ് ഞാനുമേ

മുഗ്ധരാഗവിലാസിനി നിൻ മുത്തൊളിപ്പൂ പ്പുഞ്ചിരി
അഞ്ചിതമാം രാവിലിന്നു കൊളുത്തിടുന്ന നിലാത്തിരി
താരകത്തരിവാനിൽ നിന്നുമടർന്നു വന്നു പതിച്ചിതോ
തിലസമരുചിയാർന്ന നാസാഭരണമായ് ചിരിതൂകുന്നു

 

No comments:

Post a Comment