കണ്ണനും സുദാമാവും
അന്തി ചായുന്നു,വെൺമേഘജാലങ്ങ -ളംബരാന്തേ അണഞ്ഞെത്തി യാദരാ - ലാരതിയുഴിയുന്നു ദ്യോവിനെ . പാടല നിറം പൂണ്ടു കടലല , വിണ്ഡലം തൊട്ടു വന്ദിപ്പതാവുമോ !
അങ്ങു ദൂരെയാ ഗ്രാമത്തിൽ നിന്നൊരുഅന്തണൻ വന്നണഞ്ഞൂ മതിഭ്രമാൽകണ്ണനെങ്ങിത്, ദ്വാരക തന്നെയോദ്വാരപാലർ കയർത്തതെന്തയ്യയ്യോ!
ദൂരെ മേടയിൽ നിന്നു ദയാപരൻ കണ്ടു തന്റെയാ സാധുവാം തോഴനെ . വേർപ്പണിഞ്ഞ സുഹൃത്തിന്റെ മേനിയെ പേർത്തു സ്നേഹം കലർന്നങ്ങണച്ചതും
ആത്തകൗതുകാൽ വീർത്ത കിഴിക്കെട്ടു നീർത്തി വേഗം പൃഥുകം ഭുജിച്ചതും എണ്ണിയെണ്ണി മനസിലേയ്ക്കുണ്മയായ് കണ്ണനൊത്തുള്ള ക്രീഡാ സ്മരണകൾ . കണ്ണനില്ല സുദാമാവുമില്ലിനി കണ്ണി പൊട്ടാത്ത സൗഹൃദം മാത്രമാം .
= ശങ്കരനുണ്ണി
No comments:
Post a Comment