Monday, 12 January 2026

ഉത്രാടനിലാവ്

ഓമനത്താരകകുഞ്ഞിനൊപ്പം
വാർമതി മെല്ലെയുദിച്ചുയർന്നു
ഉത്രാടരാവിൽ കുടക്കടുക്കൻ
കാതിലണിഞ്ഞ തുമ്പച്ചെടികൾ
കാതരമാമൊരു സ്വപ്നവുമായ്
നാളെ വിരിഞ്ഞിടും ഹ്ലാദമോടെ
മുക്കുറ്റി ചേമന്തി പൊന്നലുക്കിൻ
കിന്നരി തീർക്കുന്ന പൊന്നശോകം
ഒക്കെയും കണ്ണിൽ പ്രതീക്ഷയുമായ്
പൂക്കളം തന്നിൽ നിരന്നു കാണും
പൂത്തു വിടർന്നതാം പിച്ചകങ്ങൾ
പുഷ്പസൗരഭ്യം പരത്തിടുന്നു
നാളെയ്ക്കു നാഴൂരിപ്പാലു വേണം
നന്ദിനിപ്പയ്യിനതോർമ്മയുണ്ടോ
വാനവും ഭൂമിയുമൊന്നു പോലെ
ഉത്രാട ന്‌ലാവിൽ കുളിച്ചു നിന്നു



No comments:

Post a Comment