അക്കരപ്പച്ച
എത്ര വിശ്രുതമായിരുന്നു
നമ്മളുടെ കലാലയങ്ങൾ
കവിത വിരിഞ്ഞ ക്ലാസ് മുറി
കഥ മെനഞ്ഞ വായനശാല
ഹൃദയമിടിപ്പുകൾ തൊട്ടറിഞ്ഞ
പരീക്ഷണശാലകൾ
കണ്ണുകൾ കൊണ്ടു കഥ പറഞ്ഞ
ഗോവണിച്ചുവടുകൾ
അക്കരപ്പച്ച തേടിയെത്തിയപ്പോൾ
കവിത കാലമെടുത്തു
കഥ തഥാഗതൻ്റെതായി
ഹൃദയം പണയപ്പണ്ടമായി
കണ്ണുകൾ കണ്ണെത്താത്തിടത്തായി
മനസ്സിൻ്റെ മണൽപ്പരപ്പിൽ
മരുപ്പച്ചയായി നീയുണ്ടായിരുന്നോ?
അകലങ്ങളിൽ നിൻ്റെ ഹൃദയം
മിടിച്ചിരുന്നോ? തുടിച്ചിരുന്നോ?
കാത്തു നിൽക്കാത്ത കാലം
കാലിടറുന്ന നമ്മൾ
നമുക്കു നമ്മളെ നഷ്ടപ്പെടുമ്പോൾ
കാലം ചക്രത്തേരിൽ മുമ്പോട്ടു തന്നെ
ലോകം ലോകഗതിക്കൊപ്പവും.
No comments:
Post a Comment