ജനിച്ച നാൾ മുതൽ മരിക്കുവോളവും
കൊതിച്ചതേറെ നാം വിധിച്ചതോ,തുച്ഛം
പൊതിഞ്ഞമോഹങ്ങൾ പൊലിഞ്ഞേപോകുന്നു
എനിക്കു നീയുണ്ട് കരുത്തിനെന്നു ഞാൻ
നിനച്ചു പോയതും വിരുദ്ധമായ് വന്നു
കരുത്തുകാട്ടുവാൻ കരുതിയെത്തുമ്പോൾ
അഹിതമായതു ഭവിച്ചു കണ്ടിടാം
ഒരിക്കലുന്നത പ്രതാപവാന്മാരായി
കഴിഞ്ഞ വർത്തകർ , പ്രഭുക്കൾ നാടിനെയടക്കിവാണവർ
ചരിത്രത്തിന്മീതേ ചിറകുയർത്തി നിന്നഴൽ കൊടുങ്കാറ്റു വിതച്ച ശക്തികൾ
നിയതി തൻ ചക്രമുരുളുമ്പോൾ നിലം പരിശായ് തീർന്നതും അറിഞ്ഞിടുന്നു നാം
ജഗന്നിയന്താവിൻ ആദ്യശ്യമാം കരം
ഒരുക്കുന്ന ജാലപ്രയോഗമാണെല്ലാം
No comments:
Post a Comment