മന്ദഹസിക്കുന്നിതെൻ മുന്നിലെപ്പൊഴും
മേഘങ്ങളിൽ പോയ് മറഞ്ഞുവെന്നാകിലും
മാലാഖമാരാൽ പരിസേവ്യനായ് മേവുന്നു
സമയദൂരങ്ങൾ അളന്നെടുത്തിന്നു നിൻ
സഞ്ചിത മാനസ ചൈതന്യ ദീപ്തികൾ
സഞ്ചരിക്കുന്നുവോ അപ്പൊഴുമാമിഴി
സത്യവിശ്വാസ മെഴുതിരി വെട്ടമായ്
സ്നേഹത്തെ സത്യമായ് കണ്ട നിൻ കണ്ണുകൾ
മോഹപ്പകർച്ചകൾ കണ്ടതേയില്ലെന്നും
പങ്കിലമാകുന്ന ചിന്താപ്പൊടിപ്പുകൾ
പൊട്ടിമുളച്ചില്ല ചിത്തതാരിങ്കലും
കണ്ണിൽ കവിതയും നെഞ്ചിൽ പ്രണയവും
ഉൺമകൾ തേടുന്ന ചിന്താപ്രപഞ്ചവും
സിദ്ധരെ സാദ്ധ്യരാക്കുന്നതാം വായ്മൊഴി
എത്തിപ്പിടിച്ചുവോ മാന്ത്രികസ്പർശമായ്
വൃംഗ്യം പറയും സുഹൃദ്സംഗമങ്ങളിൽ
ലാസ്യം വിളമ്പുന്ന ആഘോഷരാവതിൽ
അന്യഗ്രഹങ്ങളിൽ നിന്നു വന്നെത്തിയ
ഭിന്ന സ്വഭാവിയായ് തീർന്നതുമത്ഭുതം
സ്നേഹിച്ചിടവേ മൊഴിമുന കൊണ്ടവർ
കോറി വരഞ്ഞു മനസ്സിൻ്റെ ഭിത്തിയിൽ
ഭാഷിച്ചിടുമ്പോൾ അരാഷ്ട്രീയവാദിയെ ന്നോതി തടസ്സം പറഞ്ഞവർ എന്തിനോ ?
മുള്ളും മലരും ഒരുക്കിയ ജീവിതശയ്യയിൽ
രണ്ടു തുരുത്തുകൾ, ഓർമ്മക്കുറിപ്പുകൾ
ഇന്നീ മരവിച്ചയോർമ്മയിൽ നിൻ മിഴി
മിന്നാം മിനുങ്ങായ് പറന്നുപോകുന്നിതാ
No comments:
Post a Comment