താരകങ്ങൾ കണ്ണു ചിമ്മി കാത്തിരിക്കും വേളയിൽ
വാനിടത്തിൽ വാർമതി തൻ വസന തണ്ഡുലമെന്ന പോൽ
വെള്ളമേഘത്തുണ്ടു മന്ദം ഇളകി നീങ്ങുകയാണിദം
നീന്തിടുന്ന നിലാവിനൊപ്പം ഹംസ ചാരുതയോടു നീ
തേടിയെത്തിയതാരെയെന്നുടെയന്തരംഗ മറിഞ്ഞിതോ
കെട്ടഴിഞ്ഞ നിൻ കേശഭാരമതിൽ പതിഞ്ഞ നിലാവല
സർപ്പഭംഗി കലർത്തി നിന്നു, അനുരാഗ ലോലനായ് ഞാനുമേ
മുഗ്ധരാഗവിലാസിനി നിൻ മുത്തൊളിപ്പൂ പ്പുഞ്ചിരി
അഞ്ചിതമാം രാവിലിന്നു കൊളുത്തിടുന്ന നിലാത്തിരി
താരകത്തരിവാനിൽ നിന്നുമടർന്നു വന്നു പതിച്ചിതോ
തിലസമരുചിയാർന്ന നാസാഭരണമായ് ചിരിതൂകുന്നു
No comments:
Post a Comment