Thursday, 3 July 2025

മഴ കനത്ത നാളുകളുടെ ഓർമ്മയ്ക്ക്

 ആറാണ്ടു മുമ്പു മഴ കനത്തുള്ളൊരു 

 നാളിൻ്റെയോർമ്മയ്ക്ക് മങ്ങൽ വന്നിട്ടില്ല,    

മിന്നൽപ്പിണർ കണക്കെൻ മനക്കോണിൽ തെളിഞ്ഞു,  

പ്രളയം തകർത്ത  രംഗങ്ങളെയൊന്നൊഴിയാതെ 

 അന്നോളമൊട്ടും തലകുനിക്കാതാമുന്നതമായ 

 ബഹുനിലസൗധം ശിരസ്സു മുട്ടിച്ചു പോയ് മണ്ണിൽ .  

അപ്രതിരോധ്യമാം ദൈവവചനം മഴയായതു  ഹേതു -

വായെത്തുന്നു സ്വാസ്ഥ്യം കെടുത്തുന്ന ചിന്തകൾ

  നെല്ലും പണവും കണക്കറ്റു കാത്തുവച്ചി -  ല്ലാത്തിരക്കും പറഞ്ഞു പായുന്നവർ 

 കുഞ്ഞിന് കൊറ്റരിച്ചോറു കൊടുക്കുവാ- നില്ലാതെ ജന്മം കഴിച്ചു കൂട്ടുന്നവർ   

എല്ലാരുമൊന്നു പോൽ കെട്ടകാലത്തിൻ്റെ 

 കൂട്ടപ്പലായനപ്പാതയിൽ ചേർന്നു പോയ്.

 കല്പാന്തകാലപ്രളയം മനസ്സിനെ തട്ടിയുണർത്തിയെന്നാകിലും

 പിന്നേടമൊട്ടൊന്നു കാത്തു   ജനസഞ്ചയത്തിനെ



No comments:

Post a Comment