ആറാണ്ടു മുമ്പു മഴ കനത്തുള്ളൊരു
നാളിൻ്റെയോർമ്മയ്ക്ക് മങ്ങൽ വന്നിട്ടില്ല,
മിന്നൽപ്പിണർ കണക്കെൻ മനക്കോണിൽ തെളിഞ്ഞു,
പ്രളയം തകർത്ത രംഗങ്ങളെയൊന്നൊഴിയാതെ
അന്നോളമൊട്ടും തലകുനിക്കാതാമുന്നതമായ
ബഹുനിലസൗധം ശിരസ്സു മുട്ടിച്ചു പോയ് മണ്ണിൽ .
അപ്രതിരോധ്യമാം ദൈവവചനം മഴയായതു ഹേതു -
വായെത്തുന്നു സ്വാസ്ഥ്യം കെടുത്തുന്ന ചിന്തകൾ
നെല്ലും പണവും കണക്കറ്റു കാത്തുവച്ചി - ല്ലാത്തിരക്കും പറഞ്ഞു പായുന്നവർ
കുഞ്ഞിന് കൊറ്റരിച്ചോറു കൊടുക്കുവാ- നില്ലാതെ ജന്മം കഴിച്ചു കൂട്ടുന്നവർ
എല്ലാരുമൊന്നു പോൽ കെട്ടകാലത്തിൻ്റെ
കൂട്ടപ്പലായനപ്പാതയിൽ ചേർന്നു പോയ്.
കല്പാന്തകാലപ്രളയം മനസ്സിനെ തട്ടിയുണർത്തിയെന്നാകിലും
പിന്നേടമൊട്ടൊന്നു കാത്തു ജനസഞ്ചയത്തിനെ
No comments:
Post a Comment