വേദസാരന്മാർ ചൊല്ലി പഠിപ്പിച്ചു വഴി പോലെ
കാടു നാടായ് പിന്നെ കാടന്മാർ മനുഷ്യരും
പരിഷ്ക്കാരം പറന്നെത്തി, സംസ്കാരം സമീക്ഷയും
അപ്പോഴും വനവാസം വെടിയുവാൻ മടിച്ചെത്ര
പ്രാക്തനമനസ്സുകൾ കാടിൻ്റെ വിളി കേട്ടോർ
കാടിൻ്റെ നിയമങ്ങൾ പാലിക്കുവോരെങ്കിലും
പൂജിച്ചു പ്രകൃതിയെ പ്രീതിയിൽ കാക്കീടിലും
പശിമൂത്തപരൻ്റെ ക്രയ്യ്യങ്ങളെടുക്കീടിൽ
ഭേദ്യം ചൊയ്തൊടുക്കീടും പുറംലോകത്തെ 'മാന്യർ '
വിശക്കും കുരുന്നോൾക്ക് പകർന്നേ കൊടുക്കുവാൻ
പതിരായ് തീർന്ന തൻ്റെ പങ്കിലഗാത്രം മാത്രം
അന്നൊരു മരത്തിൻ്റെ തണലിൽ വച്ചു കണ്ട
ഭിന്നമാം മുഖത്തവൾ കണ്ടു ദൈവത്തെത്തന്നെ
കാടിൻ്റെയിരുൾ വിട്ട് നാടിൻ്റെ വെട്ടം തേടി
കാരുണ്യക്കൈയും പിടിച്ചാ മക്കളിറങ്ങുമ്പോൾ
ഒറ്റയ്ക്കു കരൾപൂട്ടിക്കരഞ്ഞേ നിൽപ്പാണവൾ
വന്യമാം പ്രകൃതിക്കും ഊരിന്നും മദ്ധ്യേ കാട്ടിൽ
സ്നേഹിക്ക എല്ലാരെയും സേവിക്കയതേവിധം
എന്നു ചൊല്ലിയ പുണ്യം പുഞ്ചിരി തൂകി നിൽക്കും
മന്ദിരം മഹനീയം, കാടിൻ്റെ കിടാങ്ങൾക്കായ്
മാധവ സേവ നൽകും മാനവർ സമർപ്പിച്ചു.
മിഴിനീരുണങ്ങിയ കൺകളിൽ കാണാകുന്നു
മിന്നുന്ന നക്ഷത്രങ്ങൾ, ദീപ്തമാം കിരണങ്ങൾ
സ്നേഹത്തിൻ ഭാഷ്യമേറെ കാണാകും തിരയുകിൽ
താജ്മഹൽ പോലെയുള്ള ഹർമ്യങ്ങളസംഖ്യമായ്
അത്തരം ഭാഷ്യങ്ങളെ തിരുത്തി മഹിതരീ
മന്ദിരം തീർത്തു സത്യസായി തൻ നികേതനം
ഇവിടെ കാണാകുന്നു ക്രിസ്തുതൻ വചനങ്ങൾ
ഇവിടെ കേൾക്കാകുന്നു ഗീതോപദേശപ്പൊങ്ങൾ
ഗുരുവിൻ സൂക്തങ്ങളും നബിതൻ വചനങ്ങളും
നിസ്വാർത്ഥ പ്രേമത്തിൻ്റെമുഖമായ്സായിയേയും
മന്ദിരം അചേതനം, സ്പന്ദിക്കും ഹൃദപുഷ്പത്തെ താങ്ങുന്ന കരങ്ങളോ കാരുണ്യക്കടലാണല്ലോ!
ഇങ്ങനെയുള്ള സ്നേഹതീരങ്ങൾ മനോഹരം
തിങ്ങിന മോദത്തോടെ ലസിപ്പൂ വനപുഷ്പങ്ങൾ
No comments:
Post a Comment