രാത്രി ജാലകങ്ങൾക്കപ്പുറം
ദുഃഖബാഷ്പാകുലങ്ങളാം നേത്രങ്ങൾ
മെല്ലെ ചിമ്മിത്തുറക്കുന്നു താരകം
കാന്തനെപ്പിരിഞ്ഞേകാന്ത രാത്രിയിൽ
കൺകലങ്ങിയിരുന്ന പോൽ പെൺകൊടി
വാനിലെങ്ങും പടരും മുകിൽ ചാർത്തിൻ
കാളിമ നിഴൽ രൂപം വരയ്ക്കുമ്പോൾ
ഓടിയെത്തുന്നൊടിയൻ്റെ മായകൾ
കാട്ടുപോത്തായ് ഹരിണി കരികളായ്
നാട്ടുമാരണപ്പേക്കൂത്തു കാണുവാൻ
രാത്രി ജാലികൾക്കപ്പുറം നോക്കിയാൾ
രണ്ടു കാലിൽ നൊടിയിടെ പായുന്നോർ
നാലു കാലിൽ കുതിക്കുന്നു വന്യമായ്
ചോരയിറ്റും കുളമ്പുകൾ മിന്നലായ്
കാറ്റിൻ വേഗം കലർന്നു മറഞ്ഞുപോയ്
ശോണരേഖകൾ കാൺമതില്ലെങ്ങുമേ
ശ്യാമം വർണ്ണം പടർന്നുപോയ് ചുറ്റിലും
No comments:
Post a Comment