കടത്തു തോണിയിലടുത്തിരുന്ന് മൊഴിഞ്ഞ വാക്കുകളോർക്കുന്നോ?
കടുത്ത ജീവിതഭാരം താങ്ങിലുമൊരിക്കലും പിരിയില്ലെന്ന്
അക്കരെ നാഗക്കാവിൽ നമ്മൾ വിളക്കുവയ്ക്കാൻ പോയപ്പോൾ
അന്തിവിളക്കിൻ മുന്നിൽ നിന്ന് പ്രാർത്ഥന ചെയ്തത് ഓർക്കുന്നോ?
കൈതപ്പുഴയുടെ ഓളക്കൈ പോലോർമ്മകൾ ഓടി മറഞ്ഞില്ലേ
കൈതവമുള്ളിൽ കരുതിയതില്ല, പുഴപോൽ നമ്മളുമൊഴുകിപ്പോയ്
No comments:
Post a Comment