വെളിച്ചമേ നയിച്ചാലും എന്നതർത്ഥിച്ചൊരു കവി
വെളിച്ചം ദുഃഖമാണുണ്ണീ എന്നു നണ്ണിയപരൻ കവി
തമസ്സോ വെളിച്ചമോ നമ്മെ നയിപ്പൂവെന്നു ശങ്കിച്ച്
നിൽക്കുന്നുണ്ട് ഞാനാം കവി
ജീവിതത്രിസന്ധ്യയിൽ
തമസോ മാ ജ്യോതിർഗമയയെന്നു ചൊല്ലുന്നുപനിഷത്തുകൾ
രാ മായണം ചൊല്ലി ഇതിഹാസക്കാതലാം കൃതി
തമസ്സിൻ ഘോരാന്ധ്യത്തിൽ ചുഴന്നുതന്നെ മനസ്സുകൾ
വെളിച്ചപ്പെടുവാൻ ദൂരമിനിയുമുണ്ടെന്നത്
നിർണ്ണയം
അവനിൽ ജീവനുണ്ടെന്നാൽ
ജീവൻ തന്നെ വെളിച്ചവും
ആ വെളിച്ചം കെടുത്തുന്നു
സഹജർ കാവലാവേണ്ടോർ
വെളിച്ചം വെളിച്ചമെന്നോതി
വെളിച്ചപ്പെട്ടു വെളിച്ചവും
വെളിച്ചം മനസ്സിലാണാദ്യം
വിളയേണ്ടത് നിർണ്ണയം
ജന്മബന്ധങ്ങളറ്റു പോകിൽ
നരജന്മംവൃഥാവിലാം
നൂലറ്റ പട്ടം പോലെ അലയും വാനിൽ
അലസമായ്
കൃതമല്ലാത്ത ചെയ്തിക്കായുണരും
ഹീനചിന്തയും
ജന്മാന്തര ചിന്തയെല്ലാം
വിലയിക്കും വിയത്തതിൽ
ജീവൻ ജീവനിൽ നിന്നും ഉയിർതേടിയുയർന്നിടും
വെളിച്ചം കെടും , പോകെ തമസ്സാകെ പരന്നിടും
ഇരുളെന്നും ഇരുളായ് തന്നെയാവില്ല പൊരുളായിടും
പൊരുളിൻ വെളിച്ചത്തിലേയ്ക്കിനിയുണ്ട് ദൂരം മുന്നിൽ
No comments:
Post a Comment