Tuesday, 4 November 2025

സമയാതീതം



അനന്തരം അവർ ഭവനങ്ങളിൽ ഒതുങ്ങി
അവർ ഗ്രന്ഥങ്ങളിൽ മുഴുകി
അതിൽ ശ്രദ്ധാലുക്കളായി
അവർ വിശ്രമിച്ചു
ശേഷം കസർത്തുകൾ ചെയ്തു
കലകളിലും കളികളിലും മുഴുകി
പിന്നെ വൈവിധ്യങ്ങളുടെ വകഭേദങ്ങൾ പഠിച്ചു
അലസം നില കൊള്ളാനും
ആഴത്തിൽ ശ്രദ്ധിക്കാനും തുടങ്ങി
ചിലർ ധ്യാനിച്ചു. ചിലർ പ്രാർത്ഥിച്ചു.
ചിലർ തങ്ങളുടെ നിഴലിനെ കണ്ടുമുട്ടി.
അനന്തരം ആളുകൾ മാറി ചിന്തിച്ചു
അവർ സ്വയം മുറിവുകൾ ഉണക്കി
ശേഷം ആളുകൾ അവർ ജീവിച്ച അജ്ഞാന വഴികളിൽ നിന്ന് ഒഴിവായപ്പോൾ
അർഥരഹിതമായ,അപകടകരമായ, ഹൃദയ ശൂന്യമായ
ഇടങ്ങളിൽ നിന്നൊഴിഞ്ഞു പോയപ്പോൾ
ഭൂമിയും മുറിവുണക്കിതുടങ്ങി.
 അനന്തരം അപകടം അവസാനിച്ചപ്പോൾ
ആളുകൾ സ്വയം കണ്ടെത്തിയപ്പോൾ
അവർ പരേതരെ പറ്റി അനുശോചിച്ചു.
പിന്നെ അവർ പുതിയവ തെരഞ്ഞെടുത്തു.
പുതിയ ആശയങ്ങൾ സ്വപ്നം കണ്ടു.
പുതിയ ജീവിത ശൈലികൾ ചമച്ചു.
അനന്തരം തങ്ങൾ സുഖപ്പെട്ട പോലെ
 അവർ
പ്രകൃതിയെയും സമ്പൂണമായി സുഖപ്പെടുത്തി.


Translation of poem written in 1869. Author unknown. Reprinted in 1919 by Kathleen O' Mara


No comments:

Post a Comment