Wednesday, 22 October 2025

സമർപ്പണം

സമർപ്പണം ചെയ്വു സമസ്തവും നിന്നിൽ
സഹർഷമങ്ങനെ ലയിക്കയാണവൾ

പ്രണയലോലയായ് പകർന്ന രാഗങ്ങൾ
മധുര ജീവിത ധ്വനിയിൽ മുങ്ങുന്നു
തനു തളരുന്നു തരള ഗാനമാ
വിയത്തതിൽ വന്നു വിലയം കൊള്ളുന്നു
ഒരു മുളന്തണ്ടിൽ ഉണരും നാദമായ്
ഇളയിൽ സാരസ പ്രകരണങ്ങളായ്
ഉണർന്നാവൂ പ്രേമ പ്രകീർത്തനങ്ങളും
ഉലകിലുൽഫുല്ല രസോൻമദനവും
അറിഞ്ഞതില്ലതാമഴകിൻ മേളനം
അതു ഭ്രമാത്മക ജ്വലന വേഗമായ്
പടർന്നു മേനിയിൽ പരമാണുക്കളിൽ
നിറഞ്ഞ ചൈതന്യ പ്രഭാകിരണമായ്

നരനും നാരിയും അഭേദരാണെന്ന
പരമസത്യത്തിൻ പൊരുളറിഞ്ഞു നാം
അകക്കണ്ണിൻ ദ്യുതിയൊഴിഞ്ഞ മാനുഷ രറിയുന്നില്ല ഹാ ബഹു കഷ്ടം തന്നെ 
മദം മുഴുത്തതാം നാരാധമരിവർ
അറിഞ്ഞതില്ലല്ലോ മഹദ്പ്രഭാവങ്ങൾ 

നടുക്കമോടെ നാമറിഞ്ഞു ഭീദിതം
അബലമാർ മാനം കെടുന്നോരോവിധം
അവർക്കനുഗ്രഹം ചൊരിഞ്ഞിടാൻ ദിവ്യ കരങ്ങളൊന്നുമേ ഉയർന്നതുമില്ല
സ്വയം സമർപ്പണ പ്രശോഭയിൽ വേവും പതിതരല്ലിന്ന് വനിതകളോർക്ക
അവർ തൻ ജീവിതം മഹത്തരമെന്ന്
അടിവരയിടും ചരിത്രവും നേരും 



No comments:

Post a Comment