മഷി
ചിന്തിപ്പോർ ദശലക്ഷമാo
മന
മനയിൽ ചെന്നപ്പോൾ
വക്കു പൊട്ടിയ വാക്ക്
ദിക്കു തെറ്റിയ നോക്ക്
നാക്കുളുക്കിയ ചോദ്യം
നാക്കിലൊട്ടിയ ഉത്തരം
ഇത്തരത്തിൽ ഒരൊത്തിടൽ
മനസ്സ്
വിഡ്ഡിയെയറിയാൻ ബഹുഭാഷണമാo
ബുദ്ധിയെയറിയാൻ ഹ്രസ്വ വചസ്സും
സത്യം
സത്യമായ ബുദ്ധി
കണ്ടതല്ല സത്യം
ഉള്ളിലുള്ള ശക്തി
തള്ളിവരും ബോധ്യം
വചനം
വിഡ്ഡിയെയറിയാൻ ബഹുഭാഷണമാം
ബുദ്ധിയെയറിയാൻ ഹ്രസ്വവചസ്സും .
ഭാവന
വിദ്യയേക്കാൾ മഹത്തരം ഭാവന,
വിദ്യയെത്ര പരിമിതമോർക്കുക.
ഭാവനയോ ചിറകുകൾ നീട്ടിയി
ഭൂമിഗോളം പ്രദക്ഷിണം വയ്ക്കുന്നു.
ചിന്ത
ചിന്തിപ്പതേറെ സാഹസം .
അതിനാലേറെപ്പേരുണ്ടു
ഇന്നാട്ടിൽ ചിന്തിതം
ചർച്ച ചെയ്യുവാൻ
സത്യം
സത്യസന്ധനെന്നാളും
ശിശുവെന്നു നിനയ്ക്കണം
പരിപൂർണ്ണത
പരിപൂർണതയ്ക്കു പിമ്പേ പോകിൽ
സംതൃപ്തി കിട്ടില്ലൊരുനാളുമതു നിശ്ചയം
ലോകം മാറ്റാൻ ചിന്തിപ്പോർ പക്ഷേ
ചിന്തിപ്പതില്ല സ്വയം മാറുന്ന കാര്യം
വിമർശനം
വിമർശനത്തെ ഭയക്കുന്നോർ
ഒന്നും ചെയ്യാതിരിക്കണം
ഒന്നും മിണ്ടാതിരിക്കണം
പിന്നെ ഒന്നുമല്ലാതെയാവണം
ജ്ഞാന ബുദ്ധി
ജ്ഞാന ബുദ്ധിയുണ്ടാകിൽ
അടിമയാകില്ലൊരിക്കലും
ശരി
ആരു ശരിയെന്നതല്ല, കേൾപ്പിൻ
ഏതു ശരിയെന്നതാണു മുഖ്യം.
ശരിയും ജീവിതവും
എപ്പോഴും നിങ്ങൾ തന്നെ ശരിയെന്ന് നിനയ്ക്കുകിൽ
ഒട്ടുമേ നിങ്ങൾ പഠിച്ചിട്ടില്ല ജീവിതത്തെ ഒട്ടാകവേ
നീയും ഞാനും
സ്നേഹിക്കുമെങ്കിൽ നീ
ഹൃത്താരിലുണ്ടു ഞാൻ.
ദ്വേഷിക്കുമെങ്കിൽ നീ
ചിത്തത്തിലുണ്ടു ഞാൻ
ജീവിതം
ചിന്താഗുണത്തെയാശ്രയിച്ചല്ലോ
തോഷിപ്പതു ജീവിതം
അഭിവാഞ്ഛ
അഭിവാഞ്ഛ ഇല്ലാത്ത ബൗദ്ധികത
ചിറകറ്റ പക്ഷിക്കു തുല്യമല്ലോ!
വായും മനസ്സും
വാ തുറക്കും മുമ്പേ
മനസ്സു തുറക്കണം
യാഥാർത്ഥ്യം
വിദ്യാർത്ഥി : യാഥാർത്ഥ്യത്തിന്റെ സ്വഭാവമെന്താണ്?
തത്വചിന്തകൻ: യാഥാർത്ഥ്യം മനസുകളുടെ
നിർമിതിയാണ്.
നമ്മുടെ ചിന്തയും പ്രവർത്തിയും കൊണ്ട്
അത് രൂപപ്പെടുത്തുന്നു.
കോപം
കോപത്തോടെ തുടങ്ങുവതെന്തുo
നാണക്കേടിലൊടുങ്ങീടും .
മറവി
ഓർമ്മയ്ക്ക് മറ വന്നെന്നാൽ
മറവി വന്നുഭവിച്ചിടും
മായാത്ത ഓർമ്മയുള്ളിൽ
കനലായി ജ്വലിക്കണം
കനലോർമ്മകൾ ജീവൻ്റെ
തുടിതാളമതായിടും
പദ്ധതി
പദ്ധതിയിട്ടൊരു വിഡ്ഡിയ്ക്കൊരു പണി
ചെയ്യാമെന്നാലതു പക്ഷേ
പദ്ധതിയില്ലാ ബുദ്ധിമതിക്കോ
കഴിയാ എത്ര ശ്രമിച്ചാലും
ക്ഷമ
ദുർബ്ബലൻ പകവീട്ടുമ്പോൾ
കരുത്തൻ ക്ഷമ നൽകിടും
ബുദ്ധിശാലി വിവേകത്താൽ
കണ്ടതില്ലെന്ന മട്ടിലും
ചിന്ത
ചിന്തകൾ അദൃശ്യങ്ങളാകിലും അവയുടെ
പ്രതിഭാസങ്ങളോ
ദൃശ്യമാം പ്രതിഗ്രാഹികൾ
സ്നേഹം
പറഞ്ഞതിനും അർത്ഥമാക്കിയതിനുമിടയിൽ
അർത്ഥമാക്കിയതിനും പറഞ്ഞതിനുമിടയിൽ
ചോർന്നുപോകുന്നതൊന്നത്രേ സ്നേഹം എന്ന ദ്വയാക്ഷരം
നാവ്
എല്ലില്ല നാവിനതെങ്കിലും
ഹൃത്തിനെ ഭേദിക്കുവാൻ
കരുത്തുണ്ടതിനോർക്കണം.
നാക്കിൽ തൊടുത്തു വിടുന്ന
ശരങ്ങളാം വാക്കുകൾ
സൂക്ഷിക്കവേണം ബുധജനം
യൗവ്വനം
യൗവ്വനം കെട്ടിയാടുന്നു
തിരശീലയ്ക്കു മുന്നിലായ്
വാർദ്ധക്യം തിരശീലയ്ക്ക്
പിന്നിൽ നിന്നും കടന്നിടും
ദൗർബല്യം
ദുർബ്ബലൻ കരുത്തുകാട്ടാനായ്
പരുക്കനാം മട്ടു ഭാവിക്കും
കണ്ണുകൾ
ആയിരം കണ്ണുള്ള രാത്രി
പകലിനതൊന്ന് മാത്രമാണ്
അതു തന്നെ വേഗമണഞ്ഞു പോകും
അന്തിയിൽ മായുന്ന സൂര്യനൊപ്പം
ആയിരം കണ്ണുള്ള ചിത്തം
ഹൃത്തിനതൊന്ന് മാത്രമാണ്
അതു തന്നെ പൊലിയുന്ന ജീവൻ
സ്നേഹം പകർന്നു നൽകീടുകിലും
ചർച്ച
ദൃഢമനസ്ക്കർ ആശയങ്ങൾ ചർച്ച
ചെയ്യും
ശരാശരി മനസ്സുള്ളവർ സംഭവങ്ങളെപ്പറ്റി ചർച്ച ചെയ്യും
ദുർബലമനസ്ക്കർ ആളുകളെ പറ്റി സംസാരിക്കും
വാദം
വാദങ്ങൾ ഒന്നും വിജയത്തിനായിടാ
മെച്ചപ്പെടുത്തലേ ലക്ഷ്യമാകാവൂ
9.4.24
No comments:
Post a Comment