മത്തുപിടിക്കുവാൻ തൂമരന്ദം തെറ്റെന്ന്
നൊട്ടി നുണഞ്ഞിടുന്നോ
അല്ലല്ല പൂക്കൾക്കു രോമഹർഷം
വാരിവിതറുകയാണു മെല്ലെ
ഫുല്ലമാകുന്നു ദളപുടങ്ങൾ ആകെത്തരിക്കുന്ന ആത്മഹർഷം
നവ്യാനുഭൂതിതൻ തൂമരന്ദം
തൂകി നവോഢയോ നില്ക്കയായി
പേലവമാം ദള കാന്തി കണ്ട്
പേശലമാം ശലഭങ്ങൾ വന്നു
പൂവിൻ്റെയുള്ളം അറിഞ്ഞു തന്നെ
പൂമ്പാറ്റ പൂമുത്തമേകിടുന്നു
രാഗാർദ്രമാമാ പ്രവർത്തിമൂലം
ലോകം വസന്തത്തിൻ കാന്തിയോലും
കാമൻ കരിമ്പിൻ്റെ വില്ലുമായി കാർമുകത്തോളിൽ കയറിവന്നു
കാമൻ്റെ വില്ലിലെ ഞാണിൽ ഞാന്ന് പാരാകെ ചായം പുരട്ടുവാനായ്
നീലഭൃംഗങ്ങൾ മുരണ്ടു നീങ്ങും ഞാണൊലി ശബ്ദമുയരുമ്പോലെ
വാസര സ്വപ്നം വിടർന്നു നിൽക്കേ വാസന്ത ദേവി വിരുന്നുവന്നു
No comments:
Post a Comment