ഊർമിളാ ദുഃഖം
അന്നൊരു കാലം പിതാവിന്റെ ചൊൽപ്പടി
ക്കുള്ളിൽ കഴിഞ്ഞൊരു ഗ്രാമീണകന്യ ഞാൻ
അന്നവസനങ്ങളല്ലാതെ എന്നുള്ളിൽ
ഒന്നുമേ വന്നില്ല, മംഗല്യ ചിന്തയും..
വന്ദ്യർ വയോധികർ ചിന്തിച്ചു ബന്ധിച്ച
നൂലിൽ തളഞ്ഞു കിടന്നതേയുള്ളു ഞാൻ
ഉള്ളു പൊള്ളുന്നേരമൊന്നു കരഞ്ഞിടാൻ
നിന്നില്ല, മൗന മുനമ്പിൽ കഴിഞ്ഞു ഞാൻ.
ഇന്നു ഞാനമ്മയാണെന്നുള്ളിലുമുണ്ടു
കർത്തവ്യ ബോധവും ധാർമിക ചിന്തയും.
ത്രേതായുഗത്തിലെ ഊർമിളാ ദു:ഖവും
പേറിക്കഴിയുവോളല്ല ഞാൻ , കൂട്ടരേ!
കാവ്യങ്ങൾ ഏറെ ചമയ്ക്കാം മനുഷ്യർക്ക്
സ്ത്രീയാണവൾ, പ്രകൃതിയാണവൾ, ശക്തിയും .
ശക്തി കെടുത്തുന്ന നൈഷാദ ശക്തികൾ -
ക്കൊത്താശ ചെയ്യുവോരാണിന്നരചരും ,
3.1.24
No comments:
Post a Comment