Thursday, 9 January 2014

vidhimrugangalkku oru unarthu pattu


 

വിധിമൃഗങ്ങൾക്ക്  ഒരു ഉണർത്തുപാട്ട്  
തോക്കിൻറെയാസുര ഗർജനം മാത്രമേ
കേൾപ്പതുള്ളിന്നീ രണാങ്കണ ഭുമിയിൽ
മാടുകളെപ്പോൽ മരിപ്പവർക്കായി
ചാവുമണിയൊച്ചയും കേൾപ്പാൻ കൊതിക്കൊലാ.

പ്രാർത്ഥനാശുശ്രൂഷയേകുവാൻ എന്തുള്ളൂ
തോക്കിൻ ചിലമ്പിച്ച തേട്ടലും പൊട്ടലും
പെട്ടെന്നൊരുക്കിയ ചാവുഗീതത്തിന്റെ
ശബ്ദമടഞ്ഞ പ്രതിദ്ധ്വനിയാകുമോ?

ഇല്ലൊരു പ്രാർത്ഥന
 ഇല്ല മണിനാദവും
ഇല്ലിനി കാപട്യ ദുഃഖ-
സംഗീതിക!
ചുറ്റിലും കേൾപ്പതു മറ്റെന്ത് ഭ്രാന്തമായ്
വീശിയെറിയുന്ന തീപ്പന്തിന്റെ ശീൽക്കാരം.

ദൂരെ ഗ്രാമങ്ങളിൽ നിന്നുവിളിപ്പതോ
ബ്യുഗിളിൻ ദീന വിലാപപ്പെരുക്കങ്ങൾ
നിത്യശാന്തിക്കായ്‌ ഉയർത്താൻ മെഴുതിരി
 വെട്ടം കരങ്ങളിൽ കുട്ടികളേന്തുമോ?

ഇല്ലവ, കണ്‍കളിൽ കത്തിനിൽക്കുന്നിതാ 
സ്വർഗ്ഗീയ ദൈവ വെളിച്ചം കണക്കിനെ
മഞ്ഞവെളിച്ചം മരവിച്ചുണങ്ങിയ പെണ്‍ -
കൊടിമാരുടെ ദുഃഖം പൊതിഞ്ഞവർ
സ്വന്തം മനസ്സിൻ ക്ഷമാർദ്രപുഷ്പങ്ങളെ
അന്ത്യയാത്രയ്ക്കായ്‌ ഒരുക്കി വയ്ക്കുന്നുവോ?
സന്ധ്യകളോരോന്നു വന്നിരുന്നീയിരുൾ വിരികളെ
മെല്ലവേ താഴ്ത്തും തമസ്സിനെയോരുവാൻ .
 
(വിൽഫ്രെഡ് ഒവെന്റെ anthem for doomed youth എന്ന കവിതയുടെ മൊഴിമാറ്റം )        
   

No comments:

Post a Comment