വിധിമൃഗങ്ങൾക്ക് ഒരു ഉണർത്തുപാട്ട്
കേൾപ്പതുള്ളിന്നീ രണാങ്കണ ഭുമിയിൽ
മാടുകളെപ്പോൽ മരിപ്പവർക്കായി
ചാവുമണിയൊച്ചയും കേൾപ്പാൻ കൊതിക്കൊലാ.
പ്രാർത്ഥനാശുശ്രൂഷയേകുവാൻ എന്തുള്ളൂ
തോക്കിൻ ചിലമ്പിച്ച തേട്ടലും പൊട്ടലും
പെട്ടെന്നൊരുക്കിയ ചാവുഗീതത്തിന്റെ
ശബ്ദമടഞ്ഞ പ്രതിദ്ധ്വനിയാകുമോ?
ഇല്ലൊരു പ്രാർത്ഥന
ഇല്ല മണിനാദവും
ഇല്ലിനി കാപട്യ ദുഃഖ-
സംഗീതിക!
ചുറ്റിലും കേൾപ്പതു മറ്റെന്ത് ഭ്രാന്തമായ്
വീശിയെറിയുന്ന തീപ്പന്തിന്റെ ശീൽക്കാരം.
ദൂരെ ഗ്രാമങ്ങളിൽ നിന്നുവിളിപ്പതോ
ബ്യുഗിളിൻ ദീന വിലാപപ്പെരുക്കങ്ങൾ
നിത്യശാന്തിക്കായ് ഉയർത്താൻ മെഴുതിരി
വെട്ടം കരങ്ങളിൽ കുട്ടികളേന്തുമോ?
ഇല്ലവ, കണ്‍കളിൽ കത്തിനിൽക്കുന്നിതാ
സ്വർഗ്ഗീയ ദൈവ വെളിച്ചം കണക്കിനെ
മഞ്ഞവെളിച്ചം മരവിച്ചുണങ്ങിയ പെണ്‍ -
കൊടിമാരുടെ ദുഃഖം പൊതിഞ്ഞവർ
സ്വന്തം മനസ്സിൻ ക്ഷമാർദ്രപുഷ്പങ്ങളെ
അന്ത്യയാത്രയ്ക്കായ് ഒരുക്കി വയ്ക്കുന്നുവോ?
സന്ധ്യകളോരോന്നു വന്നിരുന്നീയിരുൾ വിരികളെ
മെല്ലവേ താഴ്ത്തും തമസ്സിനെയോരുവാൻ .
(വിൽഫ്രെഡ് ഒവെന്റെ anthem for doomed youth എന്ന കവിതയുടെ മൊഴിമാറ്റം )

No comments:
Post a Comment