ണണയാ ദീപം തന്നെ
ഹൃത്താരിലുറപ്പിച്ചു
ജയിക്ക മേൽക്കുമേൽ നീ
അക്ഷരം പരബ്രഹ്മമാ
ണതിരുളിൽ വെളിച്ച -
മാണായത് സ്വരമാണോ -
ങ്കാരപ്രകൃതിയും
അക്ഷരം ധർമമാണെ-
ന്നെന്നും നിലനിൽക്കും
അക്ഷയ ധർമമത്രേ
യാഗതപസ്സിദ്ധി കേൾ നീ
അക്ഷരം അംബുവാണാകാ -
ശമാണധർമത്തെയടി -
യോടെ വെട്ടിവീഴ്ത്തും
കൊടുവാൾ ഓർമ്മിക്കെടോ.
അക്ഷരം വാക്കാണോർക്ക
വാക്കെന്നതോ പ്രമാണവും
വാക്കിന്റെ സമയരേഖയിൽ
കോർത്താണല്ലോ തീർക്കുന്നു
പ്രഭാഷണം വിദ്വാന്മാരനായാസം
അക്ഷരവിളക്കിന്റെ മുന്നിൽ
നിന്നല്ലോ നാമകീർത്തനം
ചൊല്ലുന്നതതും ചേലിൽ
കാവ്യങ്ങൾ പഠിപ്പതും.
തുഞ്ചനാമാചാര്യനും കുഞ്ചനും
വള്ളത്തോളും ആശയ ഗംഭീര -
നാമാശാനും ചെല്ലിക്കേൾപ്പൂ
ഉള്ളൂരും ഉജ്ജ്വല വാഗ്ധോര -
ണിയാലേവം പാഠപുസ്തകത്തിൽ നെയ്വിളക്കായ് തെളിഞ്ഞില്ലേ
വിശ്വത്തെ ദീപമയമാക്കുന്നൊ-
രക്ഷരാളി, ഭദ്രന് വിളങ്ങട്ടെ
നന്മയായ് മനതാരിൽ .
ആ വിളക്കിൻ ദിവ്യ ജ്യോതി -
യിലനാരതം ശാന്തിസംഭവി_
ക്കട്ടെ യുദ്ധങ്ങളൊഴിയട്ടെ.
- ശങ്കരനുണ്ണി
ഗംഭീരം, എഴുത്ത് തുടരുമല്ലോ.
ReplyDelete